Wednesday, July 25, 2007

വരാം.

എന്നിലേക്ക് നീ വരിക.
തീണ്ടാത്ത ഇരുട്ടും
തീരാത്ത വാക്കും നിറയുന്ന എന്നിലേക്ക്.
എന്നിലേക്ക് നീ വരിക,
നഷ്ട്ടപ്പെട്ട് വളപ്പൊട്ടും,
പുളിപ്പുള്ള മാങ്ങയും ഒളിപ്പിച്ച എന്നിലേക്ക്.
എന്നിലേക്ക് നീ വരിക
പ്രണയിച്ച കണ്ണുള്ളവനെ,
ഞാന്‍ നിന്റെ ആത്മാവിന്റെ ജന്മനാടല്ലേ?
നിന്നിലേക്ക് ഞാനും വരാം,
കിലുങ്ങുന്ന കുപ്പിവളയും,
കോതി വെച്ച മുടിച്ചുരുളും മുല്ലയും കൊണ്ട്.

മഴയുടെ അവിഹിതബന്ധം.

ഇന്നലെ പെയ്ത മഴയും
എന്റെ ജാലകവിരിയും പ്രണയിച്ചു.
ശുഭ്രവസ്ത്രത്തില്‍ നനഞ്ഞു
കാമുകിയായി അവള്‍ നിന്നു.
കാറ്റു വന്നു പുണര്‍ന്നു,
അവള്‍ ഗര്‍ഭിണിയായി.
അവള്‍ പെറ്റ കുഞ്ഞിനു
മണ്ണിന്റെ മണമായിരുന്നു.